ദിലീപിനെതിരെ പ്രഥമദൃഷ്ടിയാ തെളിവുണ്ടെന്ന് കോടതി, അടുത്ത നീക്കവുമായി താരം

നടിയെ ആക്രമിച്ച കേസിലെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മേല്‍ക്കോടതികളെ സമീപിക്കാന്‍ തന്നെയാണ് ദിലീപിന്റെ പദ്ധതിയെന്നാണ് റിപ്പോര്‍ട്ടുകള്‍്. പ്രതിപ്പട്ടികയില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന ദിലീപിന്റെ ആവശ്യം കോടതി തള്ളിയിരുന്നു. ദിലീപ്പിനെതിരെ പ്രദമദൃഷ്യട്യാ തന്നെ തെളിവുകള്‍ ഉണ്ടെന്നും കോടതി വ്യക്ത്മാക്കിയിരുന്നു. അതിനാല്‍ കേസ് പരമാവധി നീട്ടാനും വൈകിക്കാനും സങ്കീര്ണമാക്കാനുമായി ഹര്‍ജിയുമായി മേല്‍കോടതിയിലേക്ക് പോകാനാണ് ദിലീപിന്റെ നീക്കം
. നേരത്തേ നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് ഒന്നാം പ്രതിയായ സുനില്‍ കുമാറുമായി ബന്ധമുള്ള, കൊച്ചിയിലെ രണ്ട് അഭിഭാഷകരുടെ പക്കല്‍ എത്തിയെന്നും, അത് പിന്നീട് എങ്ങോട്ട് പോയെന്ന് അറിയില്ലെന്നുമാണ് പൊലീസ് കണ്ടെത്തിയിട്ടുള്ളത്. ഇത് ചൂണ്ടിക്കാട്ടി നേരത്തേ കീഴ്ക്കോടതിയില്‍ ഈ രണ്ട് അഭിഭാഷകരും വിടുതല്‍ ഹര്‍ജികള്‍ നല്‍കിയിരുന്നു. കേസില്‍ പ്രതികളായി ചേര്‍ത്ത തങ്ങള്‍ നിരപരാധികളാണെന്നും, കേസില്‍ പങ്കുണ്ടെന്നതിന് കൃത്യമായ തെളിവുകളില്ലെന്നും കാട്ടിയാണ് പ്രത്യേക കോടതി രൂപീകരിക്കുന്നതിന് മുമ്പ് കീഴ്ക്കോടതിയില്‍ ഈ രണ്ട് അഭിഭാഷകരും വിടുതല്‍ ഹര്‍ജി നല്‍കിയത്. ഇത് പരിഗണിച്ച് അങ്കമാലി കോടതി ഇവരെ രണ്ട് പേരെയും വെറുതെ വിട്ടിരുന്നു. ഇതേ കാര്യം ചൂണ്ടിക്കാട്ടി, കേസിലെ ഗൂഢാലോചനയുമായി നേരിട്ട് പങ്കില്ലെന്ന് വാദിച്ച്, അത് തെളിയിക്കാന്‍ പൊലീസിന്റെ കുറ്റപത്രത്തില്‍ കൃത്യമായ മെറിറ്റുമില്ല എന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയെയും അവിടെ നിന്ന് ഹര്‍ജി തള്ളിയാല്‍ സുപ്രീംകോടതിയെയും സമീപിക്കാനാണ് ദിലീപിന്റെ നീക്കം. രണ്ട് കോടതികളിലും വിടുതല്‍ ഹര്‍ജി തന്നെയായും ദിലീപും അഭിഭാഷക സംഘവും നല്‍കുക. ഇങ്ങനെ നിരവധി ഹര്‍ജികള്‍ നല്കിയാല്, കേസിന്റെ വിചാരണ നീണ്ട് പോകുമെന്നാണ് ദിലീപിന്റെ കണക്കുകൂട്ടല്‍. അതേ രീതിയില്‍ത്തന്നെയാണ്, പ്രത്യേക കോടതിയില്‍ കേസ് വിചാരണ തുടങ്ങുന്നതിന് മുമ്പ് തെളിവുകള്‍ കൈമാറണമെന്നതടക്കം നിരവധി ഹര്‍ജികള്‍ ദിലീപ് കീഴ്ക്കോടതികളില്‍ നിന്ന് സുപ്രീംകോടതി വരെ വിവിധ കോടതികളിലായി നല്‍കിയത്. കേസിലെ പ്രതികളെല്ലാവരും ചേര്‍ന്ന് ഈ കേസുമായി ബന്ധപ്പെട്ട് വിവിധ കോടതികളിലായി നല്‍കിയത് നാല്‍പ്പത് ഹര്‍ജികളായിരുന്നു.

കേസ് വിചാരണ വൈകിക്കാനുള്ള ഈ മനഃപ്പൂര്‍വമായ നീക്കം പ്രോസിക്യൂഷനും മുന്‍കൂട്ടി കാണുന്നുണ്ട്. അതിന്റെ ഭാഗമായാണ് മെമ്മറി കാര്‍ഡ് തെളിവാണോ തൊണ്ടിമുതലാണോ എന്നതില്‍ സംശയനിവാരണം തേടി ദിലീപ് സുപ്രീംകോടതിയെ സമീപിച്ചപ്പോള്‍ പ്രോസിക്യൂഷന് കേസില്‍ നടിയെത്തന്നെ കക്ഷി ചേര്‍ത്തതും, കേസിന്റെ വിചാരണ അതിവേഗം പൂര്‍ത്തിയാക്കണമെന്ന് ഉത്തരവ് വേണമെന്ന് ആവശ്യപ്പെട്ടതും.
അതിന്റെ ഭാഗമായി മെമ്മറി കാര്‍ഡോ അതിലെ ദൃശ്യങ്ങളോ ദിലീപിന് കൈമാറില്ലെന്നും, പ്രത്യേക സുരക്ഷയൊരുക്കി പ്രോസിക്യൂഷന്റെയും പൊലീസിന്റെയും സാന്നിധ്യത്തില്‍ത്തന്നെ ദൃശ്യങ്ങള്‍ ദിലീപിന് പരിശോധിക്കാമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. ബലാത്സംഗം അതിജീവിച്ച യുവതിയുടെ സുരക്ഷയും സ്വകാര്യതയുമാണ് അതിപ്രധാനം എന്ന് വ്യക്തമാക്കുന്ന ഉത്തരവായിരുന്നു അത്. അതിനൊപ്പം കേസ് വിചാരണ ആറ് മാസത്തിനകം പൂര്‍ത്തിയാക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.
ഇതിന്റെ ഭാഗമായാണ് മറ്റ് ചില ഹര്‍ജികളുമായി മേല്‍ക്കോടതിയെ സമീപിക്കാന്‍ പോവുകയാണെന്ന് ദിലീപിന്റെ അഭിഭാഷകര്‍ കോടതിയില്‍ പറഞ്ഞപ്പോള്‍, അത് നിങ്ങള്‍ക്ക് എന്തുവേണമെങ്കിലും ചെയ്യാം, ഈ ഹര്‍ജിയില്‍ ഇപ്പോള്‍ തല്ക്കാലം വിധി പറയുകയാണെന്ന് പറഞ്ഞു കൊണ്ട് പ്രത്യേക കോടതി ജഡ്ജി ഹണി വര്‍ഗീസ് വിധി പ്രസ്താവിച്ചതും.
വിടുതല്‍ ഹര്‍ജിയുടെ വിചാരണാ വേളയില്‍ കുറച്ചു കൂടി സമയം വേണം വാദഗതികള്‍ ഉന്നയിക്കാനെന്ന് ദിലീപിന്റെ അഭിഭാഷകര്‍ വ്യക്തമാക്കി. എന്നാല്‍ കേസിന്റെ വിചാരണ തീര്‍ക്കാന്‍ ആകെ ആറ് മാസമാണ് സമയമുള്ളതെന്നും, വെറുതെ കോടതിയുടെ സമയം കളയരുതെന്നും ശക്തമായ ഭാഷയില്‍ത്തന്നെ പ്രത്യേക കോടതി ജഡ്ജി ആവശ്യപ്പെട്ടു.
ഇക്കാര്യത്തില്‍ ഗുരുതരമായ ചില ആരോപണങ്ങളും ദിലീപിന്റെ അഭിഭാഷകന് ഉന്നയിച്ചിരുന്നു എന്നാണ് അറിയാന്‍ കഴിയുന്നത്. എന്നാല്‍ ഇതൊന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യരുതെന്ന് നിര്‍ദേശമുണ്ട്.