
തിരുവനന്തപുരം : 68 കോടി രൂപയുടെ അഴിമതിക്കേസില്‍ 2019 സെപ്തംബര്‍ മൂന്നിനാണ് സംസ്ഥാന സര്‍ക്കാര്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്. വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടും സാക്ഷിമൊഴികളും അനുബന്ധ രേഖകളും സിബിഐക്ക് കൈമാറി. അന്താരാഷ്ട്ര ബന്ധങ്ങളുള്ള കേസില്‍ പ്രതികളെ പിടികൂടാന്‍ ഇന്റര്‍പോളിന്റെ സഹായം തേടിയപ്പോള്‍ നയതന്ത്രമാര്‍ഗങ്ങള്‍ ഉപയോഗിക്കാന്‍ ആവശ്യപ്പെട്ടതിന്റെകൂടി അടിസ്ഥാനത്തിലാണ് കേസ് സിബിഐക്ക് വിടാന്‍ തീരുമാനിച്ചത്. ഉമ്മന്‍ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും ഇബ്രാഹിം കുഞ്ഞിനെയും പ്രതിചേര്‍ത്ത് അന്വേഷണം നടത്താന്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി വിധിച്ചതിനെതുടര്‍ന്നാണ് വിജിലന്‍സ് അന്വേഷണം തുടങ്ങിയത്.
ഇതിനെതിരെ ചെന്നിത്തല ഹൈക്കോടതിയെ സമീപിച്ചെങ്കിലും അന്വേഷണം തുടരാനാണ് കോടതി വിധിച്ചത്. ഇത്രയും ഗൗരവമേറിയ കേസില്‍ കോണ്‍ഗ്രസിനെയും ലീഗിനെയും രക്ഷപ്പെടുത്താനാണ് പ്രധാനമന്ത്രി കൈകാര്യം ചെയ്യുന്ന വകുപ്പുതന്നെ സിബിഐ അന്വേഷണം വേണ്ടെന്ന തീരുമാനമെടുത്തത്. ഇത് യുഡിഎഫും – ബിജെപിയും തമ്മിലുള്ള പരസ്യധാരണയാണ് വ്യക്തമാക്കുന്നത്.
-മാറാട് കേസില്‍ സിബിഐ അന്വേഷണം തുടരാത്തതും ഇതിന്റെ ഭാഗമാണ്. മാറാട് കേസ് സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തിയ പാര്‍ടിയാണ് ബിജെപി. മുസ്ലിംലീഗിനെ രക്ഷപ്പെടുത്താനാണിത്.ലൈഫ് പദ്ധതി അട്ടിമറിക്കാന്‍ കോണ്‍ഗ്രസ് എംഎല്‍എ നല്കിയ പരാതിയില്‍ ഉടന്‍ എഫ്ഐആര്‍ ഇട്ടതും ഇതേ സിബിഐ ആണ്. പല സംസ്ഥാനങ്ങളിലും രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ ഇഡിയെയും സിബിഐയെയും ബിജെപി ദുരുപയോഗിക്കുകയാണ്.
ഇതുകൊണ്ടാണ് രാജസ്ഥാനും പശ്ചിമ ബംഗാളിനും പിന്നാലെ കോണ്‍ഗ്രസ്– ശിവസേന സഖ്യം ഭരിക്കുന്ന മഹാരാഷ്ട്രയിലും സിബിഐക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ബിജെപിയുടെ രാഷ്ട്രീയതാല്‍പ്പര്യങ്ങള്‍ക്കായി സിബിഐയെ ദുരുപയോഗപ്പെടുത്തുന്നതിനെതിരെ ജനവികാരം ഉയര്‍ന്നുവരണമെന്ന് സെക്രട്ടറിയറ്റ് അഭ്യര്‍ഥിച്ചു.