യാത്രയ്ക്കിടെ ട്രെയിനിലിരുന്ന് ഉറങ്ങാറുണ്ടോ? ഇനി പേടിക്കേണ്ട, യഥാർത്ഥ സ്റ്റേഷനിൽ ഇറങ്ങാൻ ഇന്ത്യൻ റെയിൽവേയുടെ പരിഹാരം ഇതാ…

ട്രെയിന്‍ യാത്ര ഇഷ്ടപ്പടാത്തവര്‍ വളരെ കുറവാണ്. വളരെ കുറഞ്ഞ നിരക്കില്‍ സഞ്ചരിക്കാൻ കഴിയുന്നതിനാലാണ് നമ്മള് പലപ്പോഴും യാത്രകള്‍ക്കായി തീവണ്ടിയെ ആശ്രയിക്കുന്നത്. യാത്രക്കിടെ ഉറങ്ങി പോകുന്നത് പലപ്പോഴും പ്രതിസന്ധി സൃഷ്ടിക്കാറുണ്ട്.
ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ ചിലപ്പോള്‍ യാത്രക്കാര്‍ ഉറങ്ങിപോകുകയോ മറ്റോ ചെയ്താല്‍ പിന്നെ അടുത്ത സ്റ്റേഷനില്‍ ഇറങ്ങി തിരിച്ചു പോകേണ്ട അവസ്ഥയാണുള്ളത്. എന്നാല്‍ ഇപ്പോള്‍ ഇതാ പുതിയ ഓപ്ഷനുകള്‍ അവതരിപ്പിച്ചു ഇന്ത്യന്‍ റെയില്‍വെ. അതായത് പുതിയ ഓപ്ഷനുകള്‍ പ്രകാരം യാത്രക്കാര്‍ക്ക് ഇപ്പോള്‍ ഇറങ്ങേണ്ട ഡെസ്റ്റിനേഷന്‍ സെറ്റ് ചെയ്തുവെക്കാവുന്നതാണ്.
ഇത്തരത്തില്‍ സെറ്റ് ചെയ്തുവെക്കുകയാണെങ്കില്‍ യാത്രക്കാര്‍ക്ക് ഇറങ്ങേണ്ട സ്റ്റേഷന് 20 മിനുട്ട് മുന്‍പേ തന്നെ അലര്‍ട്ട് വരുന്നതായിരിക്കും . എങ്ങനെയാണു ഇത്തരത്തില്‍ ഡെസ്റ്റിനേഷന്‍ അലര്‍ട്ട് സെറ്റ് ചെയ്യുന്നത് എന്ന് നോക്കാം .
1.നിങ്ങളുടെ ഫോണില്‍ നിന്നും 139 എന്ന നമ്പറിലേക്ക് കോള്‍ ചെയ്യുക
2.അതിനു ശേഷം നിങ്ങളുടെ ഭാഷ തെരഞ്ഞെടുക്കാവുന്നതാണ്
3.അതിനു ശേഷം IVR ലെ മെയിന്‍ മെനുവില്‍ നിന്നും 7 സെലക്റ്റ് ചെയ്യുക
4.അതിനു ശേഷം 3 അമര്‍ത്തുക (ഡെസ്റ്റിനേഷന്‍ അലര്‍ട്ട് തിരഞ്ഞെടുക്കുവാനുള്ള ഓപ്ഷന് ആണ് )5.ഡെസ്റ്റിനേഷന്‍ തിരഞ്ഞെടുത്ത ശേഷം PNR നമ്പര്‍ നല്കി സബ്മിറ്റ് ചെയ്യുക
6.നിങ്ങള്‍ ഇറങ്ങേണ്ട സ്ഥലം ആകുമ്പോള്‍ അലര്‍ട്ട് വരുന്നതായിരിക്കും
എട്ടാം ക്ലാസ് വിദ്യാർത്ഥിയെ സ്വകാര്യ ബസ് ജീവനക്കാരൻ മർദ്ദിച്ചു
കൽപ്പറ്റ: എട്ടാം ക്ലാസ് വിദ്യാർത്ഥിയെ സ്വകാര്യ ബസ് ജീവനക്കാരൻ മർദ്ദിച്ചു. കൽപ്പറ്റ എസ്.കെ.എം.ജെ. സ്കൂളിലെ എട്ടാംക്ലാസ് വിദ്യാർഥിയാണ് മർദ്ദനത്തിന് ഇരയായത്. തന്നെ മർദിച്ചെന്നും അപമാനിച്ചെന്നും കാണിച്ച് കുട്ടി ചൈൽഡ്ലൈനിൽ പരാതി നൽകിയിട്ടുണ്ട്. ഹിന്ദുസ്ഥാൻ എന്ന ബസിലെ ക്ലീനറാണ് തന്നെ മർദ്ദിക്കുകയും അപമാനിക്കുകയും ചെയ്തതെന്ന് വിദ്യാർത്ഥി പറയുന്നു.
കഴിഞ്ഞ മാസം 23-നാണ് പരാതിക്കിടയായ സംഭവം. വൈകീട്ട് നാലിന് സ്കൂൾ വിട്ട് കമ്പളക്കാട്ടെ വീട്ടിലേക്കു പോകാനായി ഹിന്ദുസ്ഥാൻ എന്ന ബസിൽ കയറിയതായിരുന്നു പരാതിക്കാരനായ പതിമ്മൂന്നുകാരൻ. ബസിനുള്ളിലെ പിടിക്കാനുള്ള കമ്പിയിൽ വേറെ കുട്ടി പിടിച്ചുതൂങ്ങിയപ്പോൾ ക്ലീനർ ആ കുട്ടിയോട് ഒന്നും പറഞ്ഞില്ലെന്നും എന്നാൽ, അതുകഴിഞ്ഞ് പുളിയാർമല കഴിഞ്ഞുള്ള വളവിൽ ബസ് വളച്ചപ്പോൾ വീഴാൻപോയ താൻ കമ്പിയിൽ പിടിച്ചുവെന്നും കുറച്ചു മാറിനിന്നപ്പോൾ പിൻഡോറിലെ ക്ലീനർ വന്ന് എന്റെ ഷർട്ടിന്റെ കോളറിനുപിടിച്ച് താഴെ വലിച്ചിട്ടെന്നും മൂന്നുതവണ തൂങ്ങെടാ എന്നുപറഞ്ഞ് ആ കമ്പിയുടെ മുകളിൽ തൂക്കിപ്പിടിപ്പിക്കുകയും ചെയ്തെന്നുമാണ് കുട്ടിയുടെ പരാതി.
പിന്നാലെ കണ്ടക്ടറും തനിക്കുനേരെ കുട്ടികളുടെ ഇടയിൽവെച്ച് കേട്ടാലറയ്ക്കുന്ന ഭാഷയിൽ അസഭ്യം പറഞ്ഞെന്ന് പരാതിയിൽ പറയുന്നു. എന്തിനാ എന്നെ ഇങ്ങനെ ചെയ്യുന്നതെന്നു ചോദിച്ചപ്പോൾ, കണ്ടക്ടർ ഞാൻ ഇതൊക്കെ കുറെ കണ്ടും കളിച്ചും കൊടുത്തുമാണ് ഇവിടെ എത്തിയതെന്നും തനിക്ക് ചെയ്യാൻ കഴിയുന്നതൊക്കെ ചെയ്യടോ ബാക്കി നമുക്ക് അപ്പോൾ കാണാം എന്ന് പറയുകയായിരുന്നെന്നും പരാതിയിലുണ്ട്.
മാത്രമല്ല, ക്ലീനർ അത്രയും യാത്രക്കാരുടെയും വിദ്യാർഥികളുടെയും മുന്നിൽവെച്ച് തന്നെ ചൂണ്ടി ഇവനൊക്കെ പഠിക്കുന്ന വിദ്യാലയം തുലഞ്ഞുപോകുമെന്നും തന്നെയൊക്കെ ഇറക്കേണ്ട സ്ഥലത്ത് ഇറക്കിത്തരാം എന്നുപറഞ്ഞ് അപമാനിച്ചെന്നും പരാതിയിൽ പറയുന്നുണ്ട്. പരാതി ചൈൽഡ്ലൈൻ കൽപ്പറ്റ പോലീസിനും ആർ.ടി.ഒ.യ്ക്കും കൈമാറിയിട്ടുണ്ട്.