
തിരുവനന്തപുരം: സംസ്ഥാനത്ത് കുട്ടികളുടെ ആത്മഹത്യ നിരക്ക് വർധിച്ചതോടെ ആരോഗ്യ-വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് സ്കൂളുകളിൽ അടിയന്തര ഇടപെടൽ നടത്താൻ ജില്ല പൊലീസ് മേധാവിമാർക്ക് ഡി.ജി.പിയുടെ നിർദേശം. കുട്ടികളിലെ ആത്മഹത്യ തടയാന്‍ 11 നിർദേശങ്ങളാണ് സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് മുന്നോട്ടുവെച്ചിരിക്കുന്നത്.
2019 ല്‍ 230 കുട്ടികളാണ് ആത്മഹത്യ ചെയ്തത്. 2020ല്‍ ഇത് 311 ആയി. 2021 ആയപ്പോഴേക്കും 345 ആയി ഉയര്‍ന്നതായി സംസ്ഥാന ക്രൈം റെക്കോഡ് ബ്യൂറോയുടെ കണക്കുകൾ പറയുന്നു. മൊബൈല്‍ ഫോണിന്റെയും ലഹരിമരുന്നുകളുടെയും ഉപയോഗമാണ് ആത്മഹത്യക്ക് നയിക്കുന്നതിലെ പ്രധാന കാരണം. ഇതില്‍ മാനസിക സംഘര്‍ഷം കാരണം 2019ല്‍ 30.9 ശതമാനമാണ് ആത്മഹത്യ ചെയ്തത്.
2021ല്‍ 27.8 ശതമാനമായി. പ്രണയനൈരാശ്യവും ആത്മഹത്യ കാരണങ്ങളില്‍ ചിലതാണ്. കുടുംബബന്ധങ്ങളുടെ തകര്‍ച്ചയും കുട്ടികള്‍ ജീവിതത്തില്‍ നിന്നൊളിച്ചോടാന്‍ കാരണമാകുന്നതായും എസ്.സി.ആർ.ബി സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയ റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വിവിധ വകുപ്പുകളുമായി സഹകരിച്ച് സ്കൂളുകളിൽ അടിയന്തര പ്രവർത്തനങ്ങൾ നടത്താൻ ജില്ല പൊലീസ് മേധാവിമാർക്ക് നിർദേശം നൽകിയിരിക്കുന്നത്.
നിർദേശങ്ങൾ
•ഇൻറർനെറ്റിന്റെയും സ്മാർട്ട് ഫോണിന്റെയും ഉപയോഗം കുട്ടികളിൽ നിയന്ത്രിക്കണം
•വിഷാദരോഗം ഒഴിവാക്കാൻ രക്ഷാകർത്താക്കൾക്ക് ബോധവത്കരണം നൽകണം
•കുട്ടികളെ ഗ്രൂപ്പുകളായി തിരിച്ച് ഓരോ ഗ്രൂപ്പിനും ഒരു അധ്യാപികക്ക് ഉത്തരവാദിത്തം നൽകണം
•കോവിഡ് നിയന്ത്രണങ്ങൾ മാറിയതിനാൽ കുട്ടികളെ കളിക്കളങ്ങളിലേക്ക് കൊണ്ടുവരണം
•മാതാപിതാക്കളുടെ പ്രശ്നങ്ങൾ കുട്ടികളിൽ മാനസിക സംഘർഷങ്ങൾക്ക് കാരണമാകരുത്
•കുടുംബ പ്രശ്നങ്ങളുള്ള വീടുകളിൽ നിന്നുള്ള കുട്ടികൾക്ക് കൗൺസലിങ് നൽകണം
•സ്കൂളുകളിൽ കൗൺസലിങ് പരിപാടി സംഘടിപ്പിക്കണം
•രക്ഷാകർത്താക്കൾക്ക് സാങ്കേതിക പരിജ്ഞാനം നൽകണം
•പരീക്ഷപ്പേടി മാറ്റാൻ പ്രത്യേക പ്രോഗ്രാമുകൾ സംഘടിപ്പിക്കണം
•വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ലഹരിവിരുദ്ധ പദ്ധതികൾ വേണം
•കുട്ടികളും രക്ഷാകർത്താക്കളും തമ്മിലുള്ള തർക്കം കുറക്കാൻ ഇടപെടൽ വേണം
ഇന്ദിരാ ഗാന്ധിയുടെ മകന് മുസ്ലീം പുരുഷന്മാരെയും സ്ത്രീകളെയും നിര്‍ബന്ധിത വന്ധ്യംകരണത്തിന് നിര്‍ബന്ധിച്ചു
ന്യൂഡല്‍ഹി: ബുള്‍ഡോസര്‍രാജില്‍ ബി.ജെ.പിയെ വിമര്‍ശിക്കാൻ കോണ്‍ഗ്രസിന് ഒരു യോഗ്യതയുമില്ലെന്നാണ് നേതാക്കൾ പറയുന്നത്. ന്യൂനപക്ഷങ്ങള്‍ക്ക് നേരെ ബുള്‍ഡോസര്‍ ആദ്യം പ്രയോഗിച്ചത് ഇന്ദിരാ ഗാന്ധിയാണെന്ന് ബി.ജെ.പിയുടെ നാഷണല്‍ ഇന്‍ഫര്‍മേഷന്‍ & ടെക്നോളജി വകുപ്പിന്റെ ചുമതലയുള്ള അമിത് മാളവ്യ ചൂണ്ടിക്കാട്ടി.
അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാ ഗാന്ധിയുടെ മകന് സഞ്ജയ് ഗാന്ധി, മുസ്ലീം പുരുഷന്മാരെയും സ്ത്രീകളെയും നിര്‍ബന്ധിത വന്ധ്യംകരണത്തിന് നിര്‍ബന്ധിച്ചുവെന്ന് അമിത് ട്വീറ്റ് ചെയ്തു. വന്ധ്യംകരണത്തിന് അവര്‍ സമ്മതിക്കാതെ പ്രതിഷേധിച്ചപ്പോള്‍, തുര്‍ക്ക്മാന്‍ ഗേറ്റില്‍ ബുള്‍ഡോസര്‍ ഉരുട്ടിയെന്നും ഇതില്‍ 20 ഓളം പേര് കൊല്ലപ്പെട്ടുവെന്നും അമിത് പറഞ്ഞു.
‘കോണ്‍ഗ്രസ് പാര്‍ട്ടിയിലെ മനീഷ് തിവാരി മുതല്‍ രാഹുല്‍ ഗാന്ധി വരെ എല്ലാവരും ഓര്‍മ്മക്കുറവ് അനുഭവിക്കുകയാണോ? അതോ അവര്‍ക്ക് സ്വന്തം കാര്യം അറിയില്ല എന്നാണോ?. നാസികളെയും ജൂതന്മാരെയും മറക്കുക, ഇന്ത്യയില്‍ തുര്‍ക്ക്മാന്‍ ഗേറ്റില്‍ ന്യൂനപക്ഷങ്ങള്‍ക്ക് നേരെ ബുള്‍ഡോസര്‍ പ്രയോഗിക്കാന്‍ ആദ്യം ഉത്തരവിട്ടത് ഇന്ദിരാ ഗാന്ധിയാണ്.
1976 ഏപ്രിലില്‍, അടിയന്തരാവസ്ഥക്കാലത്ത്, ഇന്ദിരാ ഗാന്ധിയുടെ മകന് സഞ്ജയ് ഗാന്ധി, മുസ്ലീം പുരുഷന്മാരെയും സ്ത്രീകളെയും നിര്‍ബന്ധിത വന്ധ്യംകരണത്തിന് നിര്‍ബന്ധിച്ചു. അവര്‍ പ്രതിഷേധിച്ചപ്പോള്‍, തുര്‍ക്ക്മാന്‍ ഗേറ്റില്‍ ബുള്‍ഡോസര്‍ ഉരുട്ടി. 20 പേര് ആണ് അന്ന് മരിച്ചത്. നാസികളുമായുള്ള കോണ്‍ഗ്രസിന്റെ കാല്പനികത ഇന്ദിരാ ഗാന്ധിയില്‍ നിര്‍ത്തണം’, അമിത് ട്വീറ്റ് ചെയ്തു.
അതേസമയം, രാജ്യത്ത് ബുള്‍ഡോസര്‍ ഉപയോഗിക്കുന്നതിനെ ചൊല്ലി ബി.ജെ.പിയും കോണ്‍ഗ്രസും തമ്മിലുള്ള വാക്പോര് മൂര്‍ച്ഛിച്ചിരിക്കുകയാണ്. അടിയന്തരാവസ്ഥ പ്രഖ്യാപനവും സഞ്ജയ് ഗാന്ധിയുടെ നാടകീയമായ ആവിര്‍ഭാവവും ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തിലെ നിരവധി വിവാദ അധ്യായങ്ങള്‍ക്ക് ജന്മം നല്‍കിയിരുന്നു. തന്റെ അമ്മയുടെയോ സ്വന്തം അധികാരത്തെയോ എതിര്‍ക്കുന്നവരെ ഭീഷണിപ്പെടുത്താനും സഞ്ജയ് ശ്രമിച്ചുവെന്ന ആരോപണവും ബി.ജെ.പി നേതാക്കള്‍ ഉയര്‍ത്തുന്നുണ്ട്.