
ഷാജഹാൻപൂർ: അധ്യാപികയെ ബലാത്സംഗം ചെയ്തതായി പരാതി. പീഡനത്തിൻ്റെ വീഡിയോ ചിത്രീകരിച്ച പ്രതി യുവതിയോട് മതം മാറാനും ആവശ്യപ്പെട്ടു. മതം മാറിയാൽ വിവാഹം കഴിക്കാമെന്നും, മറിച്ചായാൽ പീഡന ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്നും പ്രതി ഭീഷണിപ്പെടുത്തിയതായി യുവതിയുടെ പരാതിയിൽ പറയുന്നു. ഉത്തർപ്രദേശിലെ ഷാജഹാൻപൂരിലാണ് സംഭവം
യുവതിയുടെ അമ്മ, സഹോദരി, സഹോദരൻ എന്നിവരുൾപ്പെടെ അഞ്ച് കുടുംബാംഗങ്ങൾ തന്റെ മതത്തിലേക്ക് മാറാനും, ആമിറിനെ വിവാഹം കഴിക്കാനും നിർബന്ധിക്കുന്നതായും പെൺകുട്ടി ആരോപിച്ചതായി പോലീസ് പറഞ്ഞു. യുപിയിലെ ബറേന്ദ ഗ്രാമത്തിലാണ് സംഭവം. മെയ് നാലിന് വീട്ടിലേക്ക് മടങ്ങും വഴിയാണ് സർക്കാർ പ്രൈമറി സ്കൂൾ അധ്യാപിക പീഡനത്തിന് ഇരയായത്.
പെൺകുട്ടി പഠിപ്പിക്കുന്ന അതേ ഗ്രാമത്തിൽ നിന്നുള്ള ആളാണ് പ്രതി ആമിർ. മദ്യപിച്ച ശേഷം വഴിയിൽ കാത്തിരുന്ന ആമിർ അധ്യാപികയെ പീഡിപ്പിക്കുകയായിരുന്നു. ഇതിനിടെ, ബലാത്സംഗം ഫോണിൽ പകർത്തി. സംഭവത്തിൽ, കുറ്റാരോപിതനായ യുവാവ് ഉൾപ്പെടെ അഞ്ച് പേർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
സമൂഹമാധ്യമങ്ങളിൽ വൈറലാകുന്ന മഞ്ജു വാര്യരുടെ വാക്കുകളിങ്ങനെ..
കൊച്ചി: നിഷ്കളങ്കമായി സിനിമ ആസ്വദിക്കാനുള്ള മനസ്സ് പ്രേക്ഷകര്‍ക്ക് കുറഞ്ഞു തുടങ്ങിയിരിക്കുന്നെന്ന് നടി മഞ്ജു വാര്യര്‍. ഇപ്പോൾ പലരും സിനിമ കാണാൻ വരുന്നത് തന്നെ എന്ത് ഫേസ്ബുക്ക് പോസ്റ്റ് എഴുതാം എന്ന ചിന്തയോടെ ആണെന്നും സിനിമ തീരുന്നതിന് മുമ്പ് തന്നെ ചിലര്‍ റിവ്യുവും എഴുതാറുണ്ടെന്നും താരം പറഞ്ഞു. സിനിമ കാണുമ്പോള്‍ വലിയ ചിന്തകളൊന്നുമില്ലാതെ ശൂന്യമായ മനസ്സോടെ പോകണം. കുറ്റം കണ്ടുപിടിക്കാന്‍ വേണ്ടി മാത്രമായി സിനിമ കാണരുതെന്നും മഞ്ജു വാര്യര്‍ അഭിപ്രായപ്പെട്ടു. ഒരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മഞ്ജു വാര്യര്‍.
“മേരി ആവാസ് സുനോ കാണുമ്പോള്‍ വലിയ ചിന്തകളൊന്നുമില്ലാതെ ശൂന്യമായ മനസ്സോടെ പോകണമെന്നാണ് എനിക്ക് പറയാനുള്ളത്. മുന്‍വിധിയോടെ എന്താ കുറ്റം കണ്ടുപിടിക്കുക എന്ന് ആലോചിച്ച് സിനിമ കാണരുത്. എങ്കില്‍ മാത്രമേ നമുക്ക് സിനിമ പുതുമയോടെ കാണാന്‍ കഴിയൂ. എല്ലാ സിനിമകളും അങ്ങനെ കാണണം എന്നാണ് എന്റെ അഭിപ്രായം. പണ്ടൊക്കെ അങ്ങനെയായിരുന്നു. ആ ഒരു സുഖം വീണ്ടും ആള്‍ക്കാര്‍ക്ക് ഉണ്ടാകണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. നിഷ്കളങ്കമായി ഒരു സിനിമയെ ആസ്വദിക്കാനുള്ള മനസ്സ് ഇപ്പോഴുള്ള പ്രേക്ഷകര്‍ക്ക് കുറഞ്ഞു തുടങ്ങിയിട്ടുണ്ട് അല്ലെങ്കില്‍ നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. എന്ത് ഫേസ്ബുക്ക് പോസ്റ്റ് എഴുതാം എന്ന ചിന്തയോട് കൂടി സിനിമ കാണുന്ന ഒരുപാട് പേരുണ്ട്. സിനിമ തീരുന്നതിന് മുമ്പ് തന്നെ റിവ്യുവും ചിലര്‍ എഴുതാറുണ്ട്”- മഞ്ജു വാര്യര്‍ പറഞ്ഞു.
മഞ്ജു വാര്യരും ജയസൂര്യയും ആദ്യമായി ഒന്നിച്ചഭിനയിച്ച ‘മേരി ആവാസ് സുനോ’ എന്ന ചിത്രം തിയേറ്ററുകളിലെത്തി. ചിത്രത്തിന്റെ സംവിധാനവും തിരക്കഥയും പ്രജേഷ് സെന്നാണ്. ക്യാപ്റ്റന്‍, വെള്ളം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം പ്രജേഷ് സെന്നും ജയസൂര്യയും ഒന്നിക്കുന്ന മൂന്നാമത്തെ സിനിമയാണിത്. റേഡിയോ ജോക്കിയായ കഥാപാത്രത്തെയാണ് ജയസൂര്യ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. സ്പീച്ച് തെറാപിസ്റ്റിന്റെ വേഷത്തിലാണ് മഞ്ജു വാര്യര്‍ എത്തുന്നത്. ജോണി ആന്റണി, ഗൗതമി നായര്‍, സോഹന്‍ സീനുലാല്‍, സുധീര്‍ കരമന, ജി.സുരേഷ് കുമാര്‍, ദേവി അജിത്, മിഥുന് എ.ഇ തുടങ്ങിയവരും സിനിമയിലുണ്ട്.
ബി. രാകേഷാണ് മേരി ആവാസ് സുനോ നിര്‍മിച്ചത്. സംഗീതം എം. ജയചന്ദ്രന്. ബി.കെ ഹരിനാരായണന്റേതാണ് വരികള്‍. ഛായാഗ്രഹണം വിനോദ് ഇല്ലംപള്ളി. എഡിറ്റിങ് ബിജിത് ബാല. തന്റെ ജാക്ക് ആന്റ് ജില് എന്ന സിനിമ മൂന്നു വര്‍ഷം മുന്‍പ് ഷൂട്ടിങ് പൂര്‍ത്തിയാക്കിയതാണെന്ന് മഞ്ജു പറഞ്ഞു. കോവിഡ് കാലത്ത് പോസ്റ്റ് പ്രൊഡക്ഷന്‍ നീണ്ടുപോയി. അടുത്തതായി തമിഴ് സിനിമ സംഭവിച്ചേക്കാം. ആലോചനകള്‍ നടക്കുകയാണെന്ന് മഞ്ജു വാര്യര്‍ പറഞ്ഞു.