
തിരുവനന്തപുരം: ഗായകനും ആകാശവാണി മുന്‍ ജീവനക്കാരനമായ കാട്ടാക്കട പ്രേംകുമാറിനെ നെയ്യാര്‍ഡാമില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 62 വയസായിരുന്നു. നാടക നടനും ലളിത ഗാനങ്ങള്‍ക്കായി സംഗീതം ചിട്ടപ്പെടുത്തിയ കലാകാരന് കൂടിയാണ് പ്രേംകുമാര്‍. വ്യാഴാഴ്ച വൈകിട്ടോടെ പ്രേംകുമാറിനെ കാണാതായിരുന്നു.വെള്ളിയാഴ്ച വൈകിട്ട് നാലു മണിയോടെ നെയ്യാര്‍ ഡാമില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്കു മാറ്റി. ഉഷാ കുമാരിയാണ് ഭാര്യ. മക്കള്‍: അപര്‍ണ, വീണ.
അധ്യാപികയെ ലൈംഗികമായി പീഡിപ്പിച്ചു
ഷാജഹാൻപൂർ: അധ്യാപികയെ ബലാത്സംഗം ചെയ്തതായി പരാതി. പീഡനത്തിൻ്റെ വീഡിയോ ചിത്രീകരിച്ച പ്രതി യുവതിയോട് മതം മാറാനും ആവശ്യപ്പെട്ടു. മതം മാറിയാൽ വിവാഹം കഴിക്കാമെന്നും, മറിച്ചായാൽ പീഡന ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്നും പ്രതി ഭീഷണിപ്പെടുത്തിയതായി യുവതിയുടെ പരാതിയിൽ പറയുന്നു. ഉത്തർപ്രദേശിലെ ഷാജഹാൻപൂരിലാണ് സംഭവം
യുവതിയുടെ അമ്മ, സഹോദരി, സഹോദരൻ എന്നിവരുൾപ്പെടെ അഞ്ച് കുടുംബാംഗങ്ങൾ തന്റെ മതത്തിലേക്ക് മാറാനും, ആമിറിനെ വിവാഹം കഴിക്കാനും നിർബന്ധിക്കുന്നതായും പെൺകുട്ടി ആരോപിച്ചതായി പോലീസ് പറഞ്ഞു. യുപിയിലെ ബറേന്ദ ഗ്രാമത്തിലാണ് സംഭവം. മെയ് നാലിന് വീട്ടിലേക്ക് മടങ്ങും വഴിയാണ് സർക്കാർ പ്രൈമറി സ്കൂൾ അധ്യാപിക പീഡനത്തിന് ഇരയായത്.
പെൺകുട്ടി പഠിപ്പിക്കുന്ന അതേ ഗ്രാമത്തിൽ നിന്നുള്ള ആളാണ് പ്രതി ആമിർ. മദ്യപിച്ച ശേഷം വഴിയിൽ കാത്തിരുന്ന ആമിർ അധ്യാപികയെ പീഡിപ്പിക്കുകയായിരുന്നു. ഇതിനിടെ, ബലാത്സംഗം ഫോണിൽ പകർത്തി. സംഭവത്തിൽ, കുറ്റാരോപിതനായ യുവാവ് ഉൾപ്പെടെ അഞ്ച് പേർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.