
മലപ്പുറം: അങ്ങാടിപ്പുറം മാലാപറമ്പിലെ റമ്പർത്തോട്ടത്തിൽ സ്ത്രീ കൊല്ലപ്പെട്ട സംഭവത്തിൽ പതിനേഴര വര്‍ഷങ്ങള്‍ക്കു ശേഷം ഇടപെടലുമായി കോടതി. പത്തത്ത് അബ്ദു എന്ന പൊതു പ്രവര്ത്തകന് നൽകിയ ഹർജിയിലാണ് വിധി വലന്നിരിക്കുന്നത്. പതിനേഴര വര്‍ഷങ്ങള്‍ മുമ്പ് സംഭവിച്ച കേസ് വീണ്ടും അന്വേഷിക്കാനും മൂന്ന് മാസത്തിനകം തന്നെ തീര്‍പ്പ് കല്പിക്കാനുമാണ് ഹൈക്കോടതി ഉത്തരവ് വന്നിരിക്കുന്നത്. സംസ്ഥാന പൊലീസ് മേധാവിയായ അനില്‍ കാന്തിനാണ് ഹൈക്കോടതിയുടെ നിർദേശം.
2004ൽ ഡിസംബര്‍ 28 ആണ് കേസിന് ആല്പദമായ സംഭവം നടക്കുന്നത്. മാലാപ്പറമ്പിലെ തോട്ടത്തില്‍ അജ്ഞാത സ്ത്രീയുടെ മൃതദേഹം കണ്ടെത്തുകയിയിരുന്നു. സംഭവത്തിന് പിന്നാലെ തന്നെ പോസ്റ്റ് മോർട്ടം റിപ്പോർട്ടും പുറത്ത് വന്നിരുന്നു. കൊലപാതകം ആണെന്നത് റിപ്പോർട്ടിൽ തെളിഞ്ഞു. തുടര്‍ന്ന് സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. എന്നാൽ പോലീസ് കേസ് അന്വേഷിച്ചിട്ടും കാര്യമായ പുരോഗതിയുണ്ടായിരുന്നില്ല. പിന്നീട് 2009ല്‍ തെളിവോ പ്രതികളെയോ ലഭിച്ചില്ലെന്ന് കാണിച്ച് പൊലീസ് കേസ് അവസാനിപ്പിച്ചു. എന്നാൽ കൊലപാതകത്തിന് തെളിവുകള്‍ ഉണ്ടെന്ന് കാണിച്ചാണ് അബ്ദു കോടതിയെ സമീപിക്കുകയായിരുന്നു. പരാതിക്കാരന് ഉന്നയിച്ച കാര്യങ്ങള്‍ പരിഗണിക്കാനും കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നു.
മുപ്പത്തെട്ടുകാരിയെ ഭർത്താവിന്റെ മുമ്പിലിട്ട് ജീവനോടെ തീ കൊളുത്തി; നിന്നു കത്തുന്നത് വീഡിയോയിൽ പകർത്തി യുവാക്കളും
ഭോപ്പാല്‍: ഭൂമി കയ്യേറാനുള്ള ശ്രമം ചെറുത്തു നിന്ന ആദിവാസി സ്ത്രീയെ ഒരു സംഘം ആളുകള്‍ ജീവനോടെ തീ കൊളുത്തി. ഗുരുതരമായി പരിക്കേറ്റ യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്. മൂന്ന് പേര് ചേര്‍ന്ന് തീ കൊളുത്തിയ ശേഷം ഇവർ വീൂഡിയോ പകർത്തുകയായിരുന്നെന്നും യുവതിയുടെ ഭർത്താവ് പറഞ്ഞു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങിൽ പ്രചരിക്കുന്നുണ്ട്.
ഗുണ ജില്ലയില്‍ നിന്നുള്ള റാംപ്യാരി സഹരിയ എന്ന ആദിവാസി യുവതി ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലാണെന്ന് പൊലീസ് പറഞ്ഞു.
സര്‍ക്കാരിന്റെ ക്ഷേമപദ്ധതി പ്രകാരം സഹരിയയുടെ കുടുംബത്തിന് അനുവദിച്ച 6 സെന്റ് ഭൂമിയില്‍ കൃഷിയിറക്കിയതിന് ഒബിസി വിഭാഗത്തില്‍പ്പെട്ട മൂന്ന് പേര് ചേര്‍ന്ന് തന്നെ തീകൊളുകയായിരുന്നു- യുവതി പറഞ്ഞു
ഗ്രാമവാസികളായ പ്രതാപ്, ഹനുമത്ത്, ശ്യാം കിരാര്‍ എന്നിവര്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം ട്രാക്ടറില്‍ രക്ഷപെടുന്നത് കണ്ടതായി ഭര്‍ത്താവ് അര്ജുന് സഹരിയ പറഞ്ഞു. രണ്ട് സ്ത്രീകള്‍ ഉള്‍പ്പടെ ആറ് പേര് ചേര്‍ന്നാണ് തന്നെ തീ കൊളുത്തിയതെന്നും അതിന് പിന്നാലെ ഓടിരക്ഷപ്പടുകയായിരുന്നെന്നും പരിക്കേറ്റ യുവതി പൊലീസിന് മൊഴി നല്കി. അര്ജുന് സഹരിയയുടെ പരാതിയില്‍ മൂന്ന് പേര്‍ക്കെതിരെ കേസെടുത്തതായും രണ്ടുപേരെ അറസ്റ്റ് ചെയ്തതായും പൊലീസ് ഓഫീസര്‍ പങ്കജ് ശ്രീവാസ്തവ അറിയിച്ചു.
മൂന്ന് പേരുടെയും കുടുംബത്തില്‍ നിന്നും തന്റെ കുടുംബത്തിന് ഭീഷണിയുണ്ടെന്ന് അര്ജുന് സഹരിയ പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇതില്‍ ഒരു നടപടിയും ഉണ്ടായില്ലെന്ന് അര്ജുന് പറഞ്ഞു.
സംഭവത്തില്‍ ബിജെപി സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് രംഗത്തെത്തി. രാഷ്ടപതി തെരഞ്ഞെടുപ്പില്‍ ദ്രൗപദി മുര്‍മുവിനെ സ്ഥാനാര്‍ഥിയായിക്കിയ അതേ പാര്‍ട്ടി മറ്റൊരു ആദിവാസി സ്ത്രീയോട് ഇത്തരമൊരു ക്രൂരതയ്ക്ക് അനുമതി നല്കുന്നു. ഇത് ലജ്ജാകരമാണെന്ന് ജയറാം രമേശ് പറഞ്ഞു.