പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ് ബിജെപിയിലേക്ക്; പഴയ കോൺഗ്രസ് നേതാവ് ലണ്ടനിൽ നിന്ന് തിരിച്ചെത്തിയാലുടൻ ലയനം

ചണ്ഡിഗഢ്: കോൺഗ്രസ് വിട്ട പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിങ് ബിജെപിയിൽ ചേർന്നേക്കുമെന്ന് റിപ്പോർട്ട്. മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തർക്കങ്ങളെ തുടർന്ന് എട്ട് മാസങ്ങൾക്ക് മുൻപാണ് അമരീന്ദർ കോൺഗ്രസ് വിട്ടത്. തുടർന്ന് പഞ്ചാബ് ലോക് ശക്തി എന്ന പേരിൽ സ്വന്തം പാർട്ടി രൂപീകരിച്ചു. പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുമായി സഖ്യം ചേർന്നാണ് അമരീന്ദറിന്റെ പാർട്ടി തിരഞ്ഞെടുപ്പിനെ നേരിട്ടത്. പട്യാല സീറ്റിൽ നിന്ന് മത്സരിച്ചെങ്കിലും വിജയിക്കാനായില്ല.
ചികിത്സയ്ക്കായി ലണ്ടനിലേക്ക് പോയ അമരീന്ദർ അടുത്തയാഴ്ച തിരിച്ചെത്തിയാലുടൻ പഞ്ചാബ് ലോക് കോൺഗ്രസ്-ബിജെപി ലയനം ഉണ്ടായേക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നടുവിന് ശസ്ത്രക്രിയ ചെയ്യാനായാണ് അമരീന്ദർ ലണ്ടനിലേക്ക് പോയത്. ശസ്ത്രക്രിയയ്ക്ക് ശേഷം പ്രധാനമന്ത്രി മോദി അമരീന്ദറുമായി ഫോണിൽ സംസാരിച്ചിരുന്നു.