വിഴിഞ്ഞത്ത് വൃക്ക വില്‍പ്പനയ്ക്ക് തയ്യാറായില്ലെന്ന് ആരോപിച്ച് യുവതിയെ ഭര്‍ത്താവ് മര്‍ദിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷന്റെ ഇടപെട്ടു. തീരദേശത്തെ വൃക്ക വില്‍പ്പന അന്വേഷിക്കണമെന്ന് കമ്മിഷന്‍ ഉത്തരവിട്ടു. സംഭവത്തില്‍ ജില്ലാ പൊലീസ് മേധാവിയും മെഡിക്കല്‍ ഓഫിസറും അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. കോട്ടുകാല്‍ സ്വദേശി അനീഷ് മണിയന്‍ സമര്‍പ്പിച്ച പരാതിയിലാണ് തീരുമാനം.
വൃക്ക വിൽക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് ഭർത്താവിന് ഭാര്യയുടെ ക്രൂര മർദിച്ചത് കഴിഞ്ഞ ദിവസമായിരുന്നു. തിരുവനന്തപുരം വിഴിഞ്ഞത്താണ് സംഭവം. ഭാര്യയെയും മക്കളെയും ക്രൂരമായി മർദ്ദിച്ച ഭർത്താവ് സാജനെ പോലീസ് അറസ്റ്റ് ചെയ്തു.
വൃക്ക വിൽക്കാൻ പറഞ്ഞ് തന്നെയും മൂന്ന് മക്കളെയും ഭർത്താവ് ക്രൂരമായി മർദിച്ചുവെന്ന് വീട്ടമ്മ പറഞ്ഞു. ഭർത്താവ് മദ്യപാനിയാണെന്നും നാലു തവണ ഇയാൾക്കെതിരെ പൊലീസിൽ പരാതി നൽകിയിരുന്നെന്നും ഭാര്യ പറയുന്നു.
ബന്ധപ്പെട്ട പരിശോധനകൾ പൂർത്തിയാക്കിയ വീട്ടമ്മ അടുത്താഴ്ച എറണാകുളത്ത് വൃക്ക നൽകാൻ പോകാനിരിക്കുകയായിരുന്നു. ഇതിനിടയിലാണ് ഈ പ്രദേശം കേന്ദ്രീകരിച്ച് വൃക്ക വിൽപന സജീവമാണെന്ന വാർത്തകൾ വരുന്നത്. ഇതോടെ ജനപ്രതിനിധികൾ അടക്കമുള്ളവർ ബോധവത്കരണം നടത്തുകയും വീട്ടമ്മ വൃക്ക നൽകാനുള്ള തീരുമാനത്തിൽനിന്ന് പിൻമാറുകയും ചെയ്തു.
ഇതിനുശേഷം ഇവർക്ക് വീട്ടിൽ ക്രൂരമായ മർദനമാണ് നേരിടേണ്ടി വന്നത്. തുടർന്ന് സംഭവത്തെക്കുറിച്ച് പൊലീസിൽ പരാതി നൽകുകയും വിഴിഞ്ഞം പൊലീസ് കേസെടുക്കുകയുമായിരുന്നു.
കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ഗ്രൂപ്പിൽ അംഗമാകുക..
https://chat.whatsapp.com/HMMeQ750WbAGk1h8JNOQa9
വീഡിയോകൾക്ക് സന്ദർശിക്കുക
മീഡിയമംഗളം യൂട്യൂബ്