
തൃശൂർ: ഭർതൃമാതാവിന്റെ അവിഹിതബന്ധത്തെ ചോദ്യം ചെയ്തതിനു ഭർതൃ മാതാവിന്റെ സുഹൃത്തിന്റെ മർദ്ദനമേറ്റ യുവതിയുടെ വാർത്ത പുറത്ത് വന്നിരുന്നു. പെരുമ്പാവൂർ സ്വദേശിനി എം.എസ്. വൈഷ്ണവി അങ്കമാലി അപ്പോളോ ആശുപത്രിയിൽ ചികിത്സയിൾ കഴിയുന്നത്. യുവതിയുടെ മുഖത്താണ് മർദ്ദനമേറ്റിരിക്കുന്നത്. ആറുമാസം മുൻപു വിവാഹം കഴിച്ചു കൊരട്ടിയിലേയ്ക്കു കൊണ്ടുവന്ന യുവതിക്കാണ് ഭർതൃവീട്ടിലെ ദുരനുഭവം. ഭർതൃമാതാവും ഭർത്താവിന്റെ സഹോദരനും മർദിച്ചിരുന്നതായും തന്നെ പട്ടിണിക്കിട്ടെന്നും യുവതി പറയുന്നു.
സുരക്ഷയുടെ കാര്യം പരിഗണിക്കുമ്പോള് വനിതകൾക്ക് നിയമത്തിന്റെ ഭാഗത്തു നിന്ന് എന്ത് ലഭിക്കുന്നു എന്ന പ്രസക്തമായ ചോദ്യമുയർത്തിക്കൊണ്ടാണ് വെെഷ്ണവി ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവച്ചത്. വെെഷ്ണവിയുടെ ഫേസ്ബുക്കിലൂടെ ഭർത്താവാണ് കുറിപ്പ് എഴുതിയിരിക്കുന്നത്. വെെഷ്ണവിയുടെ ഭർത്താവായ മുകേഷിൻ്റെ അമ്മയുടെ അവിഹിത ബന്ധമറിഞ്ഞ് ചോദ്യം ചെയ്തതിനെ തുടർന്നാണ് മർദ്ദനം ഏറ്റുവാങ്ങേണ്ടി വന്നതെന്നും കുറിപ്പിൽ സൂചിപ്പിച്ചിട്ടുണ്ട്.
കുറിപ്പിൻ്റെ പൂർണ്ണ രൂപം:
നാളെ വനിതാ ദിനം… പക്ഷെ ഇപ്പോഴും ഇവിടത്തെ വനിതകൾക്ക് നിയമത്തിന്റെ ഭാഗത്തു നിന്ന് ഒരു സേഫ്റ്റി ഇല്ല എന്നുള്ളതിന്റെ ജീവിച്ചിരിക്കുന്ന സ്മാരകം ആണ് എന്റെ ഭാര്യ …. എന്റെ അമ്മയുടെ കാമുകൻ തല്ലിയതാണ്…അവിഹിത ബന്ധം അറിഞ്ഞുന്ന് കണ്ടപ്പോൾ എന്റെ ഭാര്യയെയും എന്നെയും കൊല്ലാൻ ശ്രമിച്ചത്… ഇതവളുടെ പ്രൊഫൈൽ ആണ് അവൾക്ക് വേണ്ടി ഞാൻ നിങ്ങളെ എല്ലാം അറിയിക്കുന്നു….മുഖത്തെ 3,4 എല്ലുകൾ പൊട്ടി… ശ്വാസം പോലും മര്യാദക് വലിക്കാനോ, മര്യാദക്ക് ഭക്ഷണം കഴിക്കാനോ പറ്റാതെ വേദന കൊണ്ട് പുളയുകയാണവൾ…. എന്നാൽ ഇതൊക്കെ ചെയ്ത ആൾ ഇപ്പോഴും സ്വതന്ത്രൻ ആയി നടക്കുന്നു….ഇനി അവൾക് നീതി കിട്ടണേൽ നിങ്ങൾ എല്ലാരും സഹായിക്കണം….
വിവാഹം കഴിഞ്ഞ് 6 മാസത്തിനിടയിൽ 2ആം തവണ ആണ് അവൾ ഹോസ്പിറ്റലിൽ അഡ്മിറ്റാക്കുന്നത്… ഒരു ആഴ്ചയോളം പട്ടിണികിട്ടു വൈകിട്ട് ഞാൻ വരുമ്പോൾ മാത്രം ആണവൾ ഭക്ഷണം കഴിക്കുന്നത് (എന്റെ അമ്മ എല്ലാ ഭക്ഷണം ഉണ്ടാക്കി റൂമിൽ കേറ്റി പൂട്ടി വെക്കുകയാർന്നു അവരെ പേടിച്ചട്ട അവൾ റൂമിൽ നിന്ന് ഇറങ്ങില്ല ടോയ്ലെറ്റിൽ നിന്നും വെള്ളം കുടിച് അവിടെ ഇരുന്നു… ഞാൻ നിസ്സഹായൻ ആരുന്നു )ഡിസംബർ 12 ആം തിയതി എന്റെ അമ്മയും അവരുടെ ആങ്ങളയും ചേർന്ന് അവളെ പട്ടിക കോൽ വെച്ച് തല്ലി…. ഈ 6 മാസത്തിനിടെ അവൾ സമാധാനം സന്തോഷം എന്താണെന് അറിഞ്ഞട്ടില്ല…. ഇപ്പോൾ നിങ്ങൾ ചോദിക്കും എന്ത് ഭർത്താവ് ആടോ താൻ എന്ന്…… എനിക്ക് ഒന്നും ചെയ്യാൻ പറ്റില്ല കാരണം തല്ലാണ്ട് തന്നെ തല്ലി എന്ന് പറഞ് ശാരീരിക പീഡനം നടത്തി ഒരുപാട് തല്ലി എന്നൊക്കെ പറഞ് അവർ കേസ് കൊടുത്തേക്കുകയാണ് വനിതാ സെല്ലിൽ …. ഞാൻ തല്ലിലേലും അവർ അങ്ങനെ വരുത്തി തീർക്കും… ഞാൻ നിസ്സഹായ അവസ്ഥയിൽ ആണ്… നിങ്ങൾക് മാത്രെ ഇനി അവൾക് നീതി വാങ്ങി കൊടുക്കാൻ സാധിക്കു … എന്നെ കൊണ്ട് വിളിക്കാൻ പറ്റുന്ന എല്ലാരേം ഞാൻ വിളിച്ചു… … പക്ഷെ ആരെയൊക്കെ വിളിച്ചട്ടും ഉപകാരം ഉണ്ടായില്ല… മീഡിയയിൽ വന്നാൽ മാത്ര ഇനി അവൾക്ക് നീതി കിട്ടോളൂ… അതിനാൽ ആണ് ഞാൻ ഈ പോസ്റ്റ് ഇവിടെ ഇടുന്നത്.. ഇന്നലെ രാത്രി 9.30 നടന്നതാണ് ഈ സംഭവം ഇത്രോം നേരം ആയിട്ടും അയാൾ സ്വതന്ത്രൻ ആയി നടക്കുകയാണ്.
എന്നാൽ ഈ കുറിപ്പിന് മറുപടിയുമായാണ് വെെഷ്ണവിയുടെ ഭർത്താവിൻ്റെ സഹോരൻ സുധീഷ് രംഗത്തെത്തിയിരിക്കുന്നത്. എൻ്റെ സഹോദരൻ മുകേഷ് ഒരു പക്കാ ഫ്രോടും ക്രിമിനലുമാണെന്നും കേരളത്തിൻ്റെ പല പൊലീസ് സ്റ്റേഷനുകളിലും ഇയാൾക്കെതിരെ പല കേസുകളുണ്ടെന്നും സഹോദരൻ പറയുന്നു. 2012 മുതൽ ഇയ്യാൾ വിസ തട്ടിപ്പ് നടത്തി ആർഭാടമായി ജീവിക്കുകയാണെന്നും അതിനിടയിൽ കൊരട്ടി പാറക്കൂട്ടം സ്വദേശിയായ ഒരു യുവതിയുമായി ഇയാൾ അടുപ്പത്തിലാകുകയും അവരെ രഹസ്യമായി വിവാഹം കഴിച്ചുവെന്നും സുധീഷ് വെളിപ്പെടുത്തുന്നു. പിന്നീട് ആ യുവതി ഗർഭിണിയായി ശേഷം ഇയാൾ അവരുടെ ഗർഭം അബോട്ട് ചെയ്യുകയും പാലക്കാടുള്ള മറ്റൊരു യുവതിയുമായി വിവാഹ നിശ്ചയം നടത്തുകയും ചെയ്തുവെന്നാണ് സുധീഷ് പറയുന്നത്.
തുടർന്ന് ജയിലിലായ ഇയാൾ വെെഷ്ണവിയെ വിവാഹം കഴിക്കുകയും അതിനുശേഷമുണ്ടായ സംഭവങ്ങളും സുധീഷ് വിവരിക്കുന്നുണ്ട്. വൈഷ്ണവിക്കും കുടുംബത്തിനും അധികാരവും സ്വത്തും കിട്ടുന്നതിന് വേണ്ടിയാണു അവർ അമ്മയെ നിരന്തരമായി പീഡിപ്പിക്കുന്നതെന്നാണ് സുധീഷ് പറയുന്നത്. എവിടന്നോ തല്ലുവാങ്ങി അതുമുഴുവൻ അമ്മയുടെ തലയിൽ വെച്ച് മാനസികമായി തകർക്കാൻ ശ്രമിക്കുകയാണ് അവർ അമ്മ ഇപ്പോൾ ആത്മഹത്യയുടെ വക്കിൽ ആണ് അമ്മക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ മുഴുവൻ ഉത്തരവാദിത്വവും വൈഷ്ണവിക്കും കുടുംബത്തിനും മാത്രമായിരിക്കുമെന്നും സുധീഷ് പറയുന്നു.