അഭയകേന്ദ്രത്തിന്റെ പിരിവിനെത്തിയ അബ്ദുൾ വഹാബ് പീഡിപ്പിച്ചത് എട്ടു വയസുകാരിയെ; മഴയത്ത് കയറി നിൽക്കാൻ ഇടംകൊടുത്ത കുടുംബത്തോട് 52കാരൻ കാട്ടിയ ക്രൂരത ഇങ്ങനെ

കൊല്ലം: എട്ടു വയസുകാരിയെ സ്വന്തം വീട്ടിലെത്തി പീഡിപ്പിച്ചത് അഭയകേന്ദ്രത്തിന്റെ പേരിൽ പിരിവിനെത്തിയ 52കാരൻ. കൊല്ലം ജില്ലയിലെ ചവറ മൊട്ടയ്ക്കല്‍ സ്വദേശി അബ്ദുള്‍ വഹാബിനെ വിവരം ലഭിച്ച് ഒരു മണിക്കൂറിനകം പൊലീസ് പിടികൂടി. തേവലക്കര പടപ്പനാല്‍ മുള്ളിക്കാലയിൽ വാടകക്ക് താമസിക്കുകയായിരുന്നു ഇയാൾ.
ലൈംഗിക ബന്ധം കാലാവസ്ഥാ വ്യതിയാനത്തെ സ്വാധീനിക്കുന്നോ?
അഗതി മന്ദിരത്തിന് പണപ്പിരിവിനായി അച്ചടിച്ച നോട്ടീസുമായി മൈനാഗപ്പള്ളി ഇടവനശേരിയിലെ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ ഇയാള്‍ മഴപെയ്യുന്നതിനാല്‍ അവിടെ തങ്ങുകയും ഉച്ചഭക്ഷണപൊതി കഴിക്കാന്‍ അനുമതി ചോദിച്ച് അത് കഴിക്കുകയും ചെയ്തു. പെണ്‍കുട്ടിയുടെ പിതാവും ഇളയ സഹോദരനും ഈ സമയം വീട്ടിലുണ്ടായിരുന്നു. പിതാവ് മരുന്നു കഴിച്ചതിനാല്‍ മയക്കത്തിലായിരുന്നു.
മറ്റ് സ്ത്രീകളുമായി സെക്സ് ചെയ്യാൻ ഭർത്താവിന് അനുമതി നൽകി മോഡൽ
ടിവി കാണാനെന്ന മട്ടില്‍ അകത്തു കടന്ന ഇയാള്‍ കുട്ടിയെ ഉപദ്രവിക്കുകയായിരുന്നു. വൈകുന്നേരം ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട കുട്ടിയെ വീട്ടുകാര്‍ ആശുപത്രിയിലെത്തിച്ചു.രാത്രി ഒന്‍പതിന് ഡോക്ടര്‍ നല്കിയ വിവരത്തെത്തുടര്‍ന്നാണ് എസ് എച്ച് ഒ അനൂപിന്റെ നേതൃത്വത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചത്. അഭയകേന്ദ്രത്തിലെ നോട്ടീസ് ആണ് തുമ്പായത്.
മിയ ഖലീഫയുടെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ
അഭയകേന്ദ്രത്തില്‍ അന്വേഷിച്ചപ്പോള്‍ മൂന്നുപേരാണ് പിരിവിന് പോകുന്നതെന്നും അതില്‍ രണ്ടുപേര്‍ സ്ത്രീകളാണെന്നും അറിഞ്ഞു. ഇയാള്‍ വന്നിട്ട് മൂന്നുമാസമേ ആയിട്ടുള്ളൂ. പൊലീസ് അന്വേഷിച്ച് വാടക വീട്ടിലെത്തുമ്പോള്‍ പെണ്‍കുട്ടി അടയാളം പറഞ്ഞ അതേ വസ്ത്രത്തില്‍ തന്നെയായിരുന്നു പ്രതി. പോക്സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തുമെന്ന് പൊലീസ് പറഞ്ഞു.
One Comment