Media MangalamMedia Mangalam
  • HOME
  • KERALA
  • INDIA
  • WORLD
  • NEWS
  • TECH
  • BIZ
  • MOVIE
  • ONAM 2022
  • ENGLISH EDITION
  • More
    • SARANAVAZHIYIL
    • HEALTH
    • MMN TV
    • WOMEN
    • INSIGHT
    • MUKHAMUKHAM
    • SPORTS
    • CULTURAL
    • LIMELIGHT
    • JOBS
    • EDUCATION
    • AGRICULTURE
    • TRAVEL
    • YOGA
    • RAMAPAADAM
    • Father’s Day
    • Join on Campaign-Stray dogs
Reading: ‘കുറുക്കൻമൂലയിലെ കടുവ വയനാടൻ കാട്ടിലേതല്ല’; കർണാടക വനംവകുപ്പ് കടുവയെ പിടികൂടി കേരള അതിർത്തിയിൽ തുറന്നുവിട്ടതാണെന്നും ആരോപണം; സംശയം വർധിപ്പിച്ച് ക്യാമറയിൽ പതിഞ്ഞ മുറിവേറ്റ കടുവയുടെ ചിത്രം
Share
Notification Show More
Recent Saved
കരിപ്പൂരിൽ വീണ്ടും വൻ സ്വർണവേട്ട; കടത്താൻ ശ്രമിച്ചത് ക്യാപ്‌സ്യൂൾ രൂപത്തിൽ ശരീരത്തിൽ ഒളിപ്പിച്ച്; രണ്ട് പേർ പിടിയിൽ
KERALA NEWS
വാട്‌സാപ്പ് ഗ്രൂപ്പിൽ തമ്മിൽ ഉരസൽ; ഗ്രൂപ്പുവിട്ട 56 നഴ്‌സുമാര്‍ക്ക് സൂപ്രണ്ട് ഓഫീസില്‍ വിലക്ക്
KERALA NEWS Top News
സ്വന്തം ലക്ഷ്യം കാണാൻ ഒഴുക്കിന് എതിരെ നീന്തുന്ന ശശി തരൂർ; ആൾക്കൂട്ടത്തിന്റെ വികാരത്തിന് നിന്നുകൊടുക്കാത്ത നേതാവിന് വിഴിഞ്ഞം സമരത്തിലും സ്വന്തം അഭിപ്രായം
KERALA NEWS
ശബരിമലയിൽ ഇത്തവണ റെക്കോർഡ് വരുമാനം; കാണിക്കയായി മാത്രം ലഭിച്ചത് 310.40 കോടി രൂപ
KERALA NEWS SARANAVAZHIYIL
ഹൃദയാരോഗ്യം മുതൽ മാനസികാരോഗ്യം വരെ മെച്ചപ്പെടുത്തും മത്തി; മലയാളിയുടെ സ്വന്തം മത്തിക്ക് അത്ഭുതപ്പെടുത്തും ഗുണങ്ങള്‍
food HEALTH KERALA NEWS
Latest News
തമിഴ്നാട്ടില്‍ സൗജന്യ സാരി വിതരണം: തിക്കിലും തിരക്കിലും പെട്ട് നാല് സ്ത്രീകള്‍ക്ക് ​ദാരുണാന്ത്യം, പതിനൊന്ന് പേര്‍ക്ക് പരിക്ക്
INDIA NEWS
ചൈനീസ് ചാരബലൂൺ യുഎസ് പോർവിമാനങ്ങൾ വെടിവച്ചിട്ടു; വീഡിയോ കാണാം
NEWS Top News WORLD
മൂന്നാറിൽ വീണ്ടും ബാലവിവാഹം; പെൺകുട്ടി ഏഴുമാസം ഗർഭിണി; ഇരുപത്താറുകാരനെതിരെ പോക്സോ കേസ്
KERALA NEWS
ദിശ മാറിയെത്തിയ ബസിടിച്ച് അപകടം; ബി ടെക് വിദ്യാർഥിനിക്ക് ദാരുണാന്ത്യം
KERALA NEWS Uncategorized
കൊളീജിയം ശുപാർശക്ക് കേന്ദ്ര സർക്കാരിന്റെ അംഗീകാരം; സുപ്രീംകോടതിയിൽ അഞ്ച് പുതിയ ജഡ്ജിമാരെ കൂടി നിയമിക്കും
INDIA NEWS
Aa
Media MangalamMedia Mangalam
Aa
Search
  • HOME
  • KERALA
  • INDIA
  • WORLD
  • NEWS
  • TECH
  • BIZ
  • MOVIE
  • ONAM 2022
  • ENGLISH EDITION
  • More
    • SARANAVAZHIYIL
    • HEALTH
    • MMN TV
    • WOMEN
    • INSIGHT
    • MUKHAMUKHAM
    • SPORTS
    • CULTURAL
    • LIMELIGHT
    • JOBS
    • EDUCATION
    • AGRICULTURE
    • TRAVEL
    • YOGA
    • RAMAPAADAM
    • Father’s Day
    • Join on Campaign-Stray dogs
Follow US
© 2022 Foxiz News Network. Ruby Design Company. All Rights Reserved.
Home » ‘കുറുക്കൻമൂലയിലെ കടുവ വയനാടൻ കാട്ടിലേതല്ല’; കർണാടക വനംവകുപ്പ് കടുവയെ പിടികൂടി കേരള അതിർത്തിയിൽ തുറന്നുവിട്ടതാണെന്നും ആരോപണം; സംശയം വർധിപ്പിച്ച് ക്യാമറയിൽ പതിഞ്ഞ മുറിവേറ്റ കടുവയുടെ ചിത്രം
KERALANEWSTrending

‘കുറുക്കൻമൂലയിലെ കടുവ വയനാടൻ കാട്ടിലേതല്ല’; കർണാടക വനംവകുപ്പ് കടുവയെ പിടികൂടി കേരള അതിർത്തിയിൽ തുറന്നുവിട്ടതാണെന്നും ആരോപണം; സംശയം വർധിപ്പിച്ച് ക്യാമറയിൽ പതിഞ്ഞ മുറിവേറ്റ കടുവയുടെ ചിത്രം

Web Desk
Last updated: 15/12/2021
Web Desk
Share
4 Min Read
SHARE

മാനന്തവാടി: വയനാട് കുറുക്കൻ മൂലയിൽ ഭീതി പടർത്തുന്ന കടുവ വയനാടൻ കാട്ടിലേതല്ലെന്ന് നാട്ടുകാർ. കർണാടകത്തിലെ കടുവയാണെന്നും കര്‍ണാടക വനംവകുപ്പ് അധികൃതര്‍ പിടികൂടി കേരള അതിര്‍ത്തിയില്‍ തുറന്നുവിട്ടതാണെന്നുമാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. വയനാട്ടിലെ ഡേറ്റാബേസിലുള്ളതല്ല ഈ കടുവയെന്നും നാട്ടുകാർ പറയുന്നു. മുറിവേറ്റ പാടുകളുള്ള കടുവയുടെ ചിത്രമാണ് ക്യാമറകളില്‍ പതിഞ്ഞിരിക്കുന്നത്. ഇത് നാട്ടുകാരുടെ സംശയം വര്‍ധിപ്പിക്കുകയാണ്.

അതേസമയം കാട്ടിലും കൂട്ടിലും കയറാതെ നാട്ടിലിറങ്ങി ആക്രമണം പതിവാക്കിയ കടുവയെ വരുതിയിലാക്കാൻ കൊമ്പന്മാരെ എത്തിച്ചു. കുങ്കിയാനകളുടെ സഹായത്തോടെ കടുവയെ കണ്ടെത്തുകയാണ് ലക്ഷ്യം. ഒരുകാലത്ത് നാടിനെ വിറപ്പിക്കുകയും പിന്നീട് വനംവകുപ്പ് പിടികൂടി കുങ്കിയാനകളാക്കുകയും ചെയ്ത കല്ലൂർ കൊമ്പനും വടക്കനാട് കൊമ്പനുമാണ് കടുവയെ തളയ്ക്കാനായി എത്തിയത്.

ചൊവ്വാഴ്ച വൈകുന്നേരമാണ് ബത്തേരിയിൽനിന്ന് ആനകളെ കുറുക്കൻമൂലയിൽ എത്തിച്ചത്. കടുവയെ കണ്ടെത്താനായി വനംവകുപ്പ് ദിവസങ്ങൾ നാടിളക്കി തിരച്ചിൽ നടത്തിയിട്ടും കണ്ടെത്താനാവാതെ വന്നതോടെയാണ് കുങ്കിയാനകളെ സഹായത്തിനായി കൊണ്ടുവന്നത്. അഞ്ചുകൂടുകൾവെച്ച് കെണിയൊരുക്കി കാത്തിരുന്നിട്ടും കുടുങ്ങാതിരുന്ന കടുവയെ സർവസന്നാഹങ്ങളുമുപയോഗിച്ചുള്ള തിരച്ചിലിൽ കുടുക്കാനാവുമെന്ന പ്രതീക്ഷയിലാണ് വനംവകുപ്പും നാട്ടുകാരും.

ഒരുരാത്രിപോലും മുടക്കമില്ലാതെ കുറുക്കൻമൂലയിലും പരിസരപ്രദേശങ്ങളിലുമെത്തി വളർത്തുമൃഗങ്ങളെ കൊല്ലുന്ന കടുവയുടെ സഞ്ചാരപാത ഏറക്കുറെ വനംവകുപ്പ് വ്യക്തമായിട്ടുണ്ട്. ചങ്ങലഗേറ്റ് മുതൽ പാൽവെളിച്ചംവരെയുള്ള ഭാഗങ്ങളിലൂടെയാണ് കടുവ കൂടുതലായും സഞ്ചരിച്ചതെന്നാണ് വനംവകുപ്പിന്റെ കണ്ടെത്തൽ. പലതവണ ശേഖരിച്ച കാൽപ്പാടുകളിൽനിന്നും ക്യാമറാ ദൃശ്യങ്ങളിൽ നിന്നുമാണ് വനംവകുപ്പ് കടുവയുടെ സഞ്ചാരപാതയെക്കുറിച്ചുള്ള ധാരണയിലെത്തിയത്. രാത്രി കടുവയിറങ്ങുകയും തിരികെ കാട്ടിലേക്ക് പോവുകയും ചെയ്തതിന്റെ കാൽപ്പാടുകൾ ഈ പ്രദേശത്തുനിന്നാണ് കൂടുതലും കിട്ടിയതെന്നാണ് വനംവകുപ്പ് പറയുന്നത്. ഈ ഭാഗത്ത് കുങ്കിയാനകളെ എത്തിച്ച് കടുവയെ കൂടുകളുള്ള ഭാഗത്തേക്ക് ഓടിക്കുകയാണ് ലക്ഷ്യം. ഇതിനായി രാത്രി പ്രദേശത്ത് ജനസഞ്ചാരം നിരോധിച്ചു.

കടുവയുടെ സഞ്ചാരപാതയും കടുവ വരാൻ സാധ്യതയുള്ള വഴികളും കണക്കാക്കി വിവിധ ഭാഗങ്ങളിലായി അഞ്ചുകൂടുകൾ വെച്ചിട്ടും അതിലൊന്നും കടുവ കയറില്ല. പതിവുപോലെ ചൊവ്വാഴ്ചയും ജനവാസകേന്ദ്രത്തിലെത്തി തൊഴുത്തിൽ കെട്ടിയിരുന്ന ആടിനെ കൊന്നു. പടമല കുരുത്തോലയിൽ സുനിയുടെ ആടിനെയാണ് കൊന്നത്. ചൊവ്വാഴ്ച പുലർച്ചെ മൂന്നുമണിയോടെയായിരുന്നു സംഭവം. കാവേരിപ്പൊയിൽ ഭാഗത്ത് രണ്ടുകൂടുകളും ചെങ്ങോത്ത് കോളനി, പാൽവെളിച്ചത്ത് വനമേഖലയോട് ചേർന്നുള്ള ജനവാസകേന്ദ്രം, വളർത്തുമൃഗങ്ങൾ നഷ്ടമായ തെനംകുഴി ജിൽസിന്റെ വീടിന് സമീപം എന്നിവിടങ്ങളിലാണ് കൂട് സ്ഥാപിച്ചത്. ഇവയിലേതെങ്കിലും ഒരു കൂട്ടിലേക്ക് കുങ്കിയാനകളുടെ സഹായത്തോടെ കടുവയെ എത്തിക്കാനാണ് വനംവകുപ്പ് ശ്രമിക്കുന്നത്.

നാട്ടിലിറങ്ങുന്ന കടുവയുടെ കഴുത്തിൽ മുറിവുള്ളതായി വനംവകുപ്പ് കണ്ടെത്തി. പാൽവെളിച്ചം ഭാഗത്തുനിന്ന് ക്യാമറയിൽ പതിഞ്ഞ ദൃശ്യത്തിൽ നിന്നാണ് കടുവയുടെ കഴുത്തിൽ ആഴത്തിൽ മുറിവുള്ളതായി കണ്ടെത്തിയത്. 17 ദിവസത്തിനിടെ വിവിധ ഭാഗങ്ങളിലാണ് കടുവയുടെ ആക്രമണമുണ്ടായത്. ഒട്ടും പ്രതീക്ഷിക്കാത്ത സ്ഥലത്തുപോലും കടുവയുടെ ആക്രമണമുണ്ടായി.

പലഭാഗങ്ങളിൽ നിന്നായി കണ്ടെത്തിയ കാൽപ്പാടുകൾ പരിശോധിച്ചാണ് എല്ലായിടത്തും എത്തിയത് ഒരു കടുവതന്നെയാണെന്ന നിഗമനത്തിലെത്തിയത്. കാട്ടിൽ ഇരതേടാനാവാത്തതരത്തിൽ അവശത അനുഭവിക്കുന്ന കടുവയാകാം നാട്ടിലിറങ്ങുന്നതെന്ന് നേരത്തേതന്നെ സംശയവുമുണ്ടായിരുന്നു.

കുറുക്കൻമൂലയിലെ കടുവയുടെ ആക്രമണത്തിൽ ഇതുവരെ സ്വീകരിച്ച നടപടികളെക്കുറിച്ച് ചൊവ്വാഴ്ചയും ഹൈക്കോടതി ജസ്റ്റിസ് ജയശങ്കർ നമ്പ്യാർ, ഡിസ്ട്രിക്ട് ജഡ്ജി എ. ഹാരിസ് എന്നിവർ കളകട്ർ, സബ്കളക്ടർ, ഉന്നതവനംവകുപ്പ് ഉദ്യോഗസ്ഥർ, വാർഡ് കൗൺസിൽ എന്നിവരോട് ആരാഞ്ഞു. ഇതുവരെ സ്വീകരിച്ച കാര്യങ്ങൾ, ഒരുക്കിയ സുരക്ഷാനടപടികൾ, മറ്റുനടപടികൾ എന്നിവയെക്കുറിച്ച് അധികൃതർ വിവരിച്ചു. കടുവയുടെ ചിത്രം ലഭിച്ചതിനെക്കുറിച്ചും കഴുത്തിലെ മുറിവിനെക്കുറിച്ചും വിശദീകരിച്ചു. കളക്ടർ എ. ഗീത,സബ്കളക്ടർ ആർ. ശ്രീലക്ഷ്മി, കൗൺസിലർ ആലീസ് സിസിൽ, നോർത്ത് വയനാട് ഡി.എഫ്.ഒ. രമേഷ് ബിഷ്ണോയി, തഹസിൽദാർ ജോസ്‍പോൾ ചിറ്റിലപ്പള്ളി, കർഷകപ്രതിനിധി ജോണി എന്നിവർ പങ്കെടുത്തു.

കടുവയുടെ സാന്നിധ്യമുള്ളതിനാൽ കുറുക്കൻമൂലയിലും പരിസരപ്രദേശങ്ങളിലുമുള്ള വിദ്യാർഥികൾക്ക് സ്കൂളിൽ പോകാനും ക്ഷീരകർഷകർക്ക് സൊസൈറ്റിയിൽ പാൽ കൊണ്ടുപോകാനും വനംവകുപ്പും പോലീസും ചേർന്ന് സുരക്ഷയൊരുക്കും. കടുവയുടെ ആക്രമണത്തിൽ ആടിനെ നഷ്ടമായ പടമല കുരുത്തോലയിൽ സുനിയുടെ വീട്ടിലെത്തിയ സബ് കളക്ടർ ആർ. ശ്രീലക്ഷ്മിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് ഇക്കാര്യം അറിയിച്ചത്.

പ്രദേശത്ത് ഭൂമി വാങ്ങിയിടുകയും കൃഷിയൊന്നും ചെയ്യാത്തതിനാൽ കാടുപിടിച്ചുകിടക്കുകയും ചെയ്യുന്ന ഭൂവുടമകളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാൻ തഹസിൽദാർ ജോസ് പോൾ ചിറ്റിലപ്പള്ളി വില്ലേജ് ഓഫീസർക്ക് നിർദേശംനൽകി. നോർത്ത് വയനാട് ഡി.എഫ്.ഒ. രമേഷ് ബിഷ്ണോയി, സൗത്ത് വയനാട് ഡി.എഫ്.ഒ. തഹസിൽദാർ ജോസ്‌പോൾ ചിറ്റിലപ്പള്ളി, മാനന്തവാടി ഡിവൈ.എസ്.പി. എ.പി. ചന്ദ്രൻ, ഇൻസ്പെക്ടർ എം.എം. അബ്ദുൾ കരീം, എസ്.ഐ. ബിജു ആന്റണി തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു.

കടുവാഭീതിയിൽ കഴിയുന്ന കുറുക്കൻമൂല കളക്ടർ എ. ഗീത സന്ദർശിച്ചു. ചൊവ്വാഴ്ച ഉച്ചയോടെയാണ് കളക്ടർ ആടിനെ നഷ്ടപ്പെട്ട സുനിയുടെ വീട്ടിലെത്തിയത്. കടുവയുടെ ആക്രമണത്തിൽ വളർത്തുമൃഗങ്ങൾ നഷ്ടമായവർക്ക് ഇപ്പോൾ നൽകുന്ന നഷ്ടപരിഹാരംപോരെന്നും കൂട്ടിനൽകണമെന്നും ജനങ്ങൾ ആവശ്യപ്പെട്ടു. വന്യമൃഗശല്യം തടയാൻ ഫെൻസിങ് കാര്യക്ഷമമാക്കണമെന്നും ആവശ്യമുയർന്നു. ജനങ്ങളുടെ ആവശ്യങ്ങൾ പരിഗണിക്കാമെന്ന് അധികൃതർ ഉറപ്പുനൽകുകയും ചെയ്തു.

കടുവയെ നിരീക്ഷിക്കാനായി ചൊവ്വാഴ്ച വനംവകുപ്പ് വിവിധ ഭാഗങ്ങളിൽ ഡ്രോൺ ഉപയോഗിച്ച് നിരീക്ഷണം നടത്തിയെങ്കിലും പകൽ കടുവയെ കണ്ടെത്താനായില്ല. വെറ്ററിനറി ഫോറസ്റ്റ് സർജൻ ഡോ. അരുൺ സഖറിയയുടെ നേതൃത്വത്തിൽ മയക്കുവെടി വെക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും നേരത്തെ ഒരുക്കിയിരുന്നെങ്കിലും പകൽ കടുവയെ കാണാത്തതിനാൽ മയക്കുവെടി വെക്കാനായിട്ടില്ല.

കടുവയെ നിരീക്ഷിക്കാനായി വിവിധ ഭാഗങ്ങളിലായി ഇരുപതിലധികം ക്യാമറകളാണുള്ളത്. ആവശ്യമെങ്കിൽ ഇനിയും ക്യാമറകൾ വെക്കുമെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു. പ്രദേശത്ത് റാപ്പിഡ് റെസ്പോൺസ് ടീമും വിവിധ സെക്‌ഷനുകളിലെ ജീവനക്കാരുമുൾപ്പെടെ 150 വനംവകുപ്പ് ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നത്.

17 ദിവസത്തിനിടെ കുറുക്കൻമൂലയിലും പരിസരപ്രദേശങ്ങളിലുമായി 15 വളർത്തുമൃഗങ്ങളെയാണ് കടുവ കൊന്നത്. പശു, ആട്, പട്ടി, മൂരിക്കിടാവ് എന്നിവയാണ് കൊല്ലപ്പെട്ടത്. കടുവയുടെ ആക്രമണത്തിൽ ഒട്ടേറെപ്പേർക്കാണ് വളർത്തുമൃഗങ്ങൾ നഷ്ടമായതെന്നും നിലവിൽ നൽകുന്ന തുക നഷ്ടപരിഹാരമാവില്ലെന്നും തുക വർധിപ്പിക്കണമെന്നും കൗൺസിലർ ഷിബു കെ. ജോർജ് പറഞ്ഞു.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

ടെല​ഗ്രാമിൽ പിന്തുടരുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://t.me/mediamangalam

You Might Also Like

തമിഴ്നാട്ടില്‍ സൗജന്യ സാരി വിതരണം: തിക്കിലും തിരക്കിലും പെട്ട് നാല് സ്ത്രീകള്‍ക്ക് ​ദാരുണാന്ത്യം, പതിനൊന്ന് പേര്‍ക്ക് പരിക്ക്

ചൈനീസ് ചാരബലൂൺ യുഎസ് പോർവിമാനങ്ങൾ വെടിവച്ചിട്ടു; വീഡിയോ കാണാം

മൂന്നാറിൽ വീണ്ടും ബാലവിവാഹം; പെൺകുട്ടി ഏഴുമാസം ഗർഭിണി; ഇരുപത്താറുകാരനെതിരെ പോക്സോ കേസ്

ദിശ മാറിയെത്തിയ ബസിടിച്ച് അപകടം; ബി ടെക് വിദ്യാർഥിനിക്ക് ദാരുണാന്ത്യം

TAGGED: kerala, kurukkanmoola, tiger, wayanand

Sign Up For Daily Newsletter

Be keep up! Get the latest breaking news delivered straight to your inbox.

    By signing up, you agree to our Terms of Use and acknowledge the data practices in our Privacy Policy. You may unsubscribe at any time.
    Web Desk December 15, 2021
    Share this Article
    Facebook Twitter Copy Link Print
    Previous Article സംഗീതസംവിധായകൻ ശ്യാമിൻ്റെ ഭാര്യ നിര്യാതയായി
    Next Article എന്റെ ശരീരത്തിന് വിലയിടാൻ വരരുത്; എന്റെ ശരീരം എന്റെ യാനപാത്രമാണ്; സോഷ്യൽ മീഡിയയെ പിടിച്ചുലച്ച് നടി ഫറ ഷിബ്ല
    Leave a comment Leave a comment

    Leave a Reply Cancel reply

    Your email address will not be published. Required fields are marked *

    Latest News

    പെട്രോളിനും ഡീസലിനും 2 രൂപ സെസ് ചുമത്തി ഇരുട്ടടി; കേരളം മാറാൻ പോകുന്നത് ഇന്ധനവില ഏറ്റവും ഉയർന്ന സംസ്ഥാനമായി; മദ്യത്തെയും വെറുതെ വിടാതെ ‘ഇടത്’ ബജറ്റ്; പൊതുജനങ്ങളുടെ കീശകാലിയാക്കുന്ന ബജറ്റിൽ വില ഉയരുന്നത് ഈ മേഖലകളിലൊക്കെ
    പെട്രോളിനും ഡീസലിനും വില കൂടും; പാവങ്ങളുടെ നടുവൊടിച്ച് സംസ്ഥാന ബജറ്റ്
    മങ്ങിയ കാഴ്ച ഇനിയില്ല; പാവപ്പെട്ടവർക്ക് സൗജന്യ കണ്ണട, ‘നേർക്കാഴ്ച’ പദ്ധതിയുമായി സർക്കാർ
    പ്രഖ്യാപനങ്ങളുടെ പെരുമഴയുമായി സംസ്ഥാന ബജറ്റ്; ആരോഗ്യ മേഖലയ്ക്ക് മുൻ‌തൂക്കം, കർഷകർക്ക് കൈത്താങ്ങ്; പ്രധാന പ്രഖ്യാപനങ്ങൾ അറിയാം
    പ്രവാസികള്‍ക്കായി ചാര്‍ട്ടേഡ് വിമാനങ്ങള്‍; ലക്ഷ്യം യാത്രക്കൂലി കുറയ്ക്കൽ
    റബ്ബർ കർഷകർക്ക് താങ്ങ്; 600 കോടി ബജറ്റ് സബ്സിഡി

    You Might also Like

    INDIANEWS

    തമിഴ്നാട്ടില്‍ സൗജന്യ സാരി വിതരണം: തിക്കിലും തിരക്കിലും പെട്ട് നാല് സ്ത്രീകള്‍ക്ക് ​ദാരുണാന്ത്യം, പതിനൊന്ന് പേര്‍ക്ക് പരിക്ക്

    February 5, 2023
    NEWSTop NewsWORLD

    ചൈനീസ് ചാരബലൂൺ യുഎസ് പോർവിമാനങ്ങൾ വെടിവച്ചിട്ടു; വീഡിയോ കാണാം

    February 5, 2023
    KERALANEWS

    മൂന്നാറിൽ വീണ്ടും ബാലവിവാഹം; പെൺകുട്ടി ഏഴുമാസം ഗർഭിണി; ഇരുപത്താറുകാരനെതിരെ പോക്സോ കേസ്

    February 4, 2023
    KERALANEWSUncategorized

    ദിശ മാറിയെത്തിയ ബസിടിച്ച് അപകടം; ബി ടെക് വിദ്യാർഥിനിക്ക് ദാരുണാന്ത്യം

    February 4, 2023
    Media MangalamMedia Mangalam
    Follow US

    © 2022 MediaMangala.com. All Rights Reserved

    • Privacy Policy
    • About Us
    • Contact Us

    Removed from reading list

    Undo
    Welcome Back!

    Sign in to your account

    Lost your password?