
അട്ടപ്പാടി: ആൾക്കൂട്ടം തല്ലികൊന്ന ആദിവാസി യുവാവ് മധുവിന്റെ കുടുംബത്തെ അപായപ്പെടുത്താന്‍ ശ്രമമുണ്ടായതായി സഹോദരിയുടെ വെളിപ്പെടുത്തല്‍. മധു കൊല്ലപ്പെട്ട ശേഷം ആയുധവുമായി അര്രോക്കെയോ വീട്ടിൽ എത്തിയിരുന്നു അവരാണ് ആക്രമണം നടത്തിയത്. ഈ വിവരം പോലീസിനെ അറിയിച്ചിരുന്നു. എന്നാൽ പേടി കൊണ്ടാണ് ഈ വിവരം പുറത്ത് പറയാതിരുന്നത്.
സൈലന്റ് വാലി വന്യജിവി സങ്കേതത്തോട് ചേർന്ന വീട്ടില്‍ ഒരു ദിവസം രാത്രി ആയുധവുമായി രണ്ടു പേർ വരുന്നത് കണ്ടു. ആക്രമണം ഭയന്നോടി ഇരുട്ടില്‍ ഒളിച്ചരുന്നതുകൊണ്ടുമാത്രമാണ് രക്ഷപ്പെട്ടത്. മധുവിന്റെ സഹോദരി സരസു പറയുന്നു.